കേരളത്തില്‍ നിന്ന് കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി എന്തിനാണ് വിദേശത്ത് പോകുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ.ഇത്രയേറെ കുട്ടികള്‍ വിദേശത്ത് പോകുന്നതിനെപ്പറ്റി ഓരോത്തരും ചിന്തിക്കണം. വിദേശത്ത് പോയാല്‍ എന്താണ് മെച്ചമെന്നും സിപിഎം നേതാവ് ചോദിച്ചു.കുസാറ്റില്‍ കൊച്ചി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.വിജയരാഘവന്‍.കേരളത്തില്‍ നിന്ന് ഇത്രയേറെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി എന്തിന് വിദേശത്ത് പോകുന്നു? ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്. അവിടെയെന്താണ് ഇത്ര മെച്ചം. അവര്‍ സാമ്പത്തിക തകര്‍ച്ചയിലാണ്.അവിടെ കുട്ടികളെ കിട്ടുന്നില്ല. മികച്ച അക്കാദമിക് നിലവാരവും സൗകര്യങ്ങളുമില്ലാത്ത അവിടേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ നമ്മുടെ നാട്ടില്‍ ആളുകളുണ്ട്.
മകനെ കാനഡയിലേക്ക് അയച്ചെന്ന് ഒരു അച്ഛനും അമ്മയും അഭിമാനത്തോടെ
പറയുന്നതു കേട്ടു. കുട്ടിയെ തീറ്റിപ്പോറ്റി വളര്‍ത്തി വിദ്യാഭ്യാസവും നല്‍കി
കാനഡയിലേയ്‌ക്ക് അയച്ചാല്‍ ഇവിടെ കുട്ടിയുണ്ടാകുമോ?. മരിക്കുന്നവരെ
ഇവിടെ കുട്ടിയുണ്ടാകില്ല'.വിദേശത്ത് എന്താണ് കുട്ടികള്‍ ചെയ്യുന്നത്? അവിടുത്തെ കാൻ്റീനില്‍ രാവിലത്തെ എല്ലാ ചെമ്പും കഴുകി വച്ചിട്ടുവേണം
കുട്ടിക്ക് കോളജില്‍ പോകാന്‍. അവിടുത്തെ ആളുകള്‍ ചെയ്യാത്ത അപകടകരമായ ജോലികള്‍
ചെയ്യാനുള്ള നിര്‍ബന്ധപത്രത്തില്‍ ഒപ്പിട്ടുനല്‍കിയാണ് ഉന്നതവിദ്യാഭ്യാസമെന്ന
നിലയ്‌ക്ക് കയറ്റിവിടുന്നത്. അല്ലാതെ കേംബ്രിജ് സര്‍വകലാശാല വെട്ടിപ്പിടിക്കാനല്ല.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പഠിപ്പിച്ച കോളജില്‍ നിന്നു നവീന വിജ്ഞാനത്തില്‍
ബിരുദം നേടാനുമല്ല. വീടു വിട്ടു പോവുകയാണ്. അപകടകരമായ പരിണാമമാണ് സംഭവിക്കുന്നത്' എന്ന് വിജയരാഘവന്‍ പറഞ്ഞു.