ന്യൂസീലൻഡിന് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 12 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പടുത്തുയർത്തിയിട്ടും 78 പന്തിൽ 140 റൺസ് നേടിയ മൈക്കൽ ബ്രേസ്സെല്ലിന്റെ മുന്നിൽ അവസാന നിമിഷം വരെ വിറച്ച ഇന്ത്യ നാല് പന്ത് ബാക്കിനിൽക്കേ 12 റൺസിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യയെ അവസാന നിമിഷം മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.
കാര്യവട്ടം
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറിയുമായി നിർത്തിയിടത്ത് നിന്നാണ് ശുഭ്മാൻ ഗിൽ ഹൈദരാബാദിൽ തുടങ്ങിയത്. 149 പന്തിൽ ഒൻപത് സിക്സറും 19 ബൌണ്ടറികളുമുൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്സ്. ഗില്ലിന്റെ
സൂപ്പർഫാസ്റ്റ് ഇന്നിങ്സിന്റെ ബലത്തിൽ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ
നിശ്ചിത ഓവറിൽ 349 റൺസെടുത്തു.