നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കിൽ തീർച്ചയായും ഇത്തവണ ഇന്ത്യക്കാർക്ക് ഉൽക്കമഴ കാണാം. ഈ മാസം 14 വരെ ഇത് കൂടുതൽ തെളിച്ചത്തിൽ ഭൂമിയിൽ നിന്ന് കാണാനാവുക.മണിക്കൂറിൽ നൂറ് ഉൽക്കകൾ വരെ കാണാൻ സാധിക്കും.
പെഴ്സീഡ് ഉൽക്കകളുടെ ഉത്ഭവംകോമെറ്റ് 109പി/സ്വിറ്റ്-ടട്ടിൾ എന്ന വാൽ നക്ഷത്രത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങളാണ് പെഴ്സീഡ്സ് ഉൽക്കകൾ.
133 വർഷങ്ങളെടുത്താണ് സ്വിഫ്റ്റ് ടട്ടിൽ സൂര്യനെ ഒരു തവണ ചുറ്റുന്നത്. 1865 ൽ ജിയോവന്നി ഷിയാപാരെല്ലി എന്ന ശാസ്ത്രജ്ഞനാണ് പെഴ്സീഡ്സിന്റെ ഉത്ഭവം ഒരു വാൽനക്ഷത്രത്തിൽ നിന്നാണെന്ന് കണ്ടെത്തിയത്. 1992 ലാണ് ഇതിന് മുന്ന് സ്വിഫ്റ്റ് ടട്ടിൽ സൗരയൂഥത്തിനകത്ത് പ്രവേശിച്ചത്. 1862 ൽ ലൂയി സ്വിഫ്റ്റ്, ഹൊറേസ് ടട്ടിൽ എന്നിവർ ചേർന്നാണ് സ്വിറ്റ്-ടട്ടിൽ കണ്ടെത്തിയത്.