തമിഴ്നാട്ടിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് സ്ത്രീകളടക്കം എട്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സ്ഫോടനമുണ്ടായത്. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. കാഞ്ചീപുരത്തിനടുത്ത് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിർമാണ ശാലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോൾ മുപ്പതോളം പേർ ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം.
