ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയത്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കി മാത്രമേ ഹർത്താൽ നടത്താനാകൂ. ഇത് പാലിക്കാതെ ഹര്‍ത്താല്‍ നടത്തുന്നത്നി നീയമ വിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇതില്‍ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കാണെന്നാണ് നോട്ടീസിലുള്ളത്.
അതേസമയം, ജനകീയ ഹര്‍ത്താലിന്റ ഭാഗമായി പലയിടത്തും പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ബസ് ഉൾപ്പടെ പ്രതിഷേധക്കാര്‍ തടഞ്ഞു. മൂന്നാര്‍ - തേക്കടി ദേശീയ പാതയിലും വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍, ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികള്‍ നടന്നു.
മദപ്പാടുള്ളതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിര്‍ദ്ദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലില്‍ തുടരുന്നുണ്ട്.