എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹർജി ഫയല്‍ ചെയ്യുകയാണെന്നും ഇതിനാല്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജിക്ക് കോടതി 25,000 രൂപ പിഴയിട്ടു*.
അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയായ വാക്കിങ് ഐ ഫൗണ്ടേഷൻ അഡ്വക്കസി ആണ് ഹർജി സമർപ്പിച്ചത്. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണ്.
നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നുമായിരുന്നുഹര്‍ജിക്കാരുടെ ആവശ്യം. അരിക്കൊമ്ബൻ എവിടെയാണെന്നോജീവനോടെയുണ്ടെന്നോ എങ്കിലും അറിയണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഹർജി പരിഗണിക്കവേ അരിക്കൊമ്ബനുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഹരജികള്‍ സമര്‍പ്പിക്കുന്നതില്‍ കടുത്ത അതൃപ്തി സുപ്രീംകോടതിപ്രകടിപ്പിക്കുകയായിരുന്നു. എല്ലാ ആഴ്ചയും അരിക്കൊമ്ബനുമായി ബന്ധപ്പെട്ട് ഹരജി ഫയല്‍ ചെയ്യുകയാണെന്നും ഇതിനാല്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
അരിക്കൊമ്ബൻ എവിടെയാണെന്നോ ജീവനോടെയുണ്ടെന്നോ എങ്കിലും അറിയണമെന്നുണ്ടെന്ന ഹർജിക്കാരുടെ ആവശ്യത്തിന് കാട്ടില്‍ കഴിയുന്ന ആന എവിടെയാണെന്ന് നിങ്ങള്‍ എന്തിനാണ് അറിയുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. കഴിഞ്ഞ ദിവസവും ഒരു ഹർജി തള്ളിയെന്നും ഹർജിയുമായി ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്‍ജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമര്‍ശിച്ചതോടെ കോടതി 25,000 രൂപ പിഴയും ഇട്ടു.