ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി പൂർണമായും അംഗീകരിക്കുകയായിരുന്നു.
പ്രതികളെ പുറത്തേക്കിറക്കുമ്പോൾ മുഖം മറച്ചിരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.എന്നാൽ പ്രതികളെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും മനുഷ്യമാംസം ഭക്ഷിച്ചുവെന്ന് സമ്മതിക്കാൻ പോലീസ് സമ്മർദ്ദം ചെലുത്തിയെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
മരിച്ച പത്മം എന്ന സ്ത്രീയെ പ്രതി ഷാഫി തട്ടിക്കൊണ്ടുവന്നുവെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അവർ സ്വന്തം താത്പര്യപ്രകാരം പ്രതിയോടൊപ്പം വന്നതാണെന്നും പ്രതിഭാഗം വാദിച്ചു.