ആലപ്പുഴ കുട്ടനാട്ടിൽ പാർട്ടി വിട്ട് സി പി ഐയിൽ ചേർന്നവർക്കെതിരെ രൂക്ഷവിമർശനവുമായി സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ.
കുട്ടനാട്ടിൽ സി പി എം സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യവെയാണ് ജില്ലാ സെക്രട്ടറിയുടെ വിമർശനം.
വിമതർക്ക് നേതൃത്വം നൽകുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാർ തട്ടിപ്പുകാരനെന്ന് ആർ നാസർ ആരോപിച്ചു.
ലോക്കലകമ്മറ്റിസെക്രട്ടറിയായിരുന്നപ്പോൾ രാജേന്ദ്രകുമാർ വെട്ടിപ്പ് നടത്തി. രാജേന്ദ്രകുമാറിനെതിരെ രണ്ടുതവണ പാർട്ടി നടപടിയെടുത്തിട്ടും പിന്നീട് തിരിച്ചെടുത്തു.രാജേന്ദ്രകുമാർപാർട്ടിയിൽ ഗ്രൂപ്പ് പ്രവർത്തനം നടത്തി.
അന്തസുണ്ടെങ്കിൽ രാമങ്കരി പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവയ്ക്കട്ടെ.
നുറുകണക്കിന് പേർ സി പി എമ്മില്‍ നിന്ന് രാജിവച്ചെന്ന് പറയുന്നത് കള്ളമാണ്.
പാർട്ടി വിട്ടെന്ന് പറയുന്നവർ പാർട്ടിയിൽ ഉണ്ടായിരുന്നവരല്ല.പാർട്ടിയിൽഉണ്ടായിരുന്ന മൂന്നു പേരെ പുറത്താക്കി.
ബാക്കിയുള്ളവർനേരത്തെ പോയവരാണ്.
ഒഴിവാക്കപ്പെട്ടവർ നൽകിയ അപ്പീൽ പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു.
തലവടിയിൽ ഒരു നേതാവിനെ പുറത്താക്കിയത് ലൈഫ് പദ്ധതിയിൽ തട്ടിപ്പു നടത്തിയതിനാണെന്നും ആർ നാസർ പറഞ്ഞു.