കൊച്ചി: ഓണക്കാലത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 63 സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിഴയിനത്തിൽ 1.85 ലക്ഷം രൂപയാണ് സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിയത്.
അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര വെക്കാത്ത54സ്ഥാപനങ്ങൾക്കെതിരെയാണ് കേസ് ചുമത്തി പിഴ ഈടാക്കിയത്. 88,000 രൂപയാണ് പിഴയായി ഈടാക്കിയത്. അളവിലും തൂക്കത്തിലും കുറവ് വരുത്തി വ്യാപാരം നടത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. 20,000 രൂപയാണ് പിഴ ഈടാക്കിയത്. പാക്കറ്റുകൾക്ക്പുറത്തുരേഖപ്പെടുത്തേണ്ടഎംആർപി, നിർമ്മാതാവിന്റെ വിലാസം, നിർമ്മാണത്തീയതി എന്നിവ രേഖപ്പെടുത്താത്തമൂന്ന്സ്ഥാപനങ്ങൾക്കെതിരെയും പിഴ ചുമത്തി. പാക്കിങ് രജിസ്ട്രേഷൻ ഇല്ലാതെ പാക്കറ്റ് സാധനങ്ങൾ വില്പന നടത്തുകയും അമിത വില ഈടാക്കി പാക്കറ്റ് വസ്തുക്കൾ വിൽക്കുകയും ചെയ്ത രണ്ട് സ്ഥാപനങ്ങൾക്കെതിരെയും കേസ് എടുത്തതായി ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ബി.ഐ. സൈലസ് അറിയിച്ചു. സെപ്റ്റംബർ ഏഴ് വരെ പരിശോധന തുടരും.