തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കുന്നതിനാകും പുതിയ നിയമമെന്ന് ഇലക്ട്രോണിക്സ്-വിവര സാങ്കേതിക കേന്ദ്രസഹമന്ത്രി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
ഡൽഹിയിൽ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഐടി നിയമം പൊളിച്ചെഴുതും. ജനങ്ങളുടെ അഭിപ്രായവും നിർദേശവും കൂടി പരിഗണിച്ചാകും നിയമം. 2022ഓടെ നിയമരൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.