പാലക്കാട് തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം.
16 വയസുള്ള ജഗൻ, സായൂജ് എന്നിവരാണ് മരിച്ചത്.
തൃത്താല പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്ല്യോത്ര കുളത്തിലാണ് നീന്തൽ പഠിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചത്.
സഹപാഠികളായ 8 പേര് കുമരനെല്ലൂരിലെ ഫുട്ബാൾ ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവേ ആണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്.
ഒരാൾ മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ രണ്ടാമത്തെയാൾ ആഴമുള്ള ഭാഗത്തേക്ക് പോയതാണ് ദാരുണമായ സംഭവത്തിന് ഇടയാക്കിയത് .
ആശുപത്രിയിലെത്തിക്കും മുമ്പേ ഇരുവരും മരിച്ചു.
മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും കല്ലടത്തൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് .