അക്കൗണ്ടുകളുണ്ടെന്ന് സ്ഥിരീകരിക്കുന്ന ബാങ്കുകളിൽ നേരിട്ടെത്തിയാണ് പരിശോധന. അയ്യന്തോളിലെ ബാങ്കിൽ സതീഷ്‍കുമാറിന്റെ പേരിലുള്ള രണ്ട് അക്കൗണ്ടുകളും ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചു.
സതീശന് തൃശ്ശൂർ നഗരത്തിലേതടക്കം പത്ത് സഹകരണബാങ്കുകളിൽ അക്കൗണ്ട്ഉണ്ടെന്നാണ്പ്രാഥമികാന്വേഷണത്തിൽ ഇ.ഡി. കണ്ടെത്തിയത്. മിക്കവയും 2014-ൽ ആരംഭിച്ചതാണ്. അക്കൗണ്ടുകളിലൂടെ വായ്പയെടുക്കലും നിക്ഷേപവും നടത്തിയിട്ടുണ്ട്.
സഹകരണനിയമപ്രകാരമുള്ളരേഖകളൊന്നുമില്ലാതെയാണ് മിക്ക ബാങ്കിലും അക്കൗണ്ട് തുറന്നത്. വൻകിട ഇടപാടുകാരനായ സതീശനിൽനിന്ന് വലിയ തുകയുടെ നിക്ഷേപം പ്രതീക്ഷിച്ചാണ് മിക്കവരും അനുമതി നൽകിയത്. 2014 മുതൽ 2019 വരെ വലിയ ഇടപാട് നടത്തിയ സതീശൻ പിന്നീട് മിക്ക അക്കൗണ്ടുകളും നിർജീവമാക്കി. കരുവന്നൂർ ബാങ്കിൽ വൻകിട തട്ടിപ്പ് നടന്നത് 2014 മുതൽ 2018 വരെയാണ്.