തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്.
അദ്ദേഹത്തെ കാണാൻ ഇല്ല എന്നുള്ള വിവരം മാധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതിനെ തുടർന്നാണ് തൊടുപുഴ ഭാഗത്തുള്ളതായി വിവരം ലഭിക്കുന്നത്.
നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. മാധ്യമങ്ങളുടെ മുമ്പിലും നിഷാദ് പ്രതികരണം നടത്തി.
ഒന്നര വർഷം മുമ്പാണ് ഇയാളെ കാണാതായത്.
തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ആറ് മാസം മുമ്പ് തുടങ്ങിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം ഭാര്യ അഫ്സാന കൊന്ന് കുഴിച്ച് മൂടിയതായി മൊഴി നൽകി.
ഇതേ തുടർന്ന് വീടിനുള്ളിലും, പുരയിടത്തിലും പോലീസ് കുഴിച്ച് പരിശോധന നടത്തിയിരുന്നു.
വൻ കോളിളക്കം സൃഷ്ടിച്ച കേസിലാണ് ഇപ്പോൾആശ്വാസവാർത്തയുണ്ടായിരിക്കുന്നത്.