*തന്റെ രാജ്യത്ത് നിന്ന് എത്രയും പെട്ടെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.* *ഇന്ത്യയോട് ഈ അഭ്യർത്ഥന നടത്താനാണ് മാലദ്വീപ് ജനത തനിക്ക് ശക്തമായ ജനവിധിയിലൂടെ അധികാരം നൽകിയിട്ടുള്ളതെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് മിസ്റ്റർ മുയിസു പറയുന്നു.*
മാലദ്വീപ്: പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ, നവംബർ 18 ന് മുഹമ്മദ് മുയിസു തന്റെ രാജ്യത്ത് നിന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ പൂർണമായും പിൻവലിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു, ഈ അഭ്യർത്ഥന ഇന്ത്യയോട് ആവശ്യപ്പെടാൻ ആണ് മാലദ്വീപ് ജനത തനിക്ക് അധികാരം നൽകിയിട്ടുള്ളതെന്നും അദ്ദേഹം ശാസിച്ചു.
ഇന്ത്യൻ കേന്ദ്രമന്ത്രി കിരൺ റെജിജു പുതിയതായി അധികാരമേറ്റ മാലിദ്വീപ് രാഷ്ട്രപതിയെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചപ്പോഴാണ് മുയിസുവിന്റെ അഭ്യർത്ഥനയെന്ന് മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
മാലിദ്വീപിലെ ഇന്ത്യൻ സൈനികരുടെ കൃത്യമായ എണ്ണം ഇതുവരെയും അറിവായിട്ടില്ല.
ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ദ്വീപ്സമൂഹത്തിന്റെ എട്ടാമത്തെ പ്രസിഡന്റായിട്ടാണ് എഞ്ചിനീയറും-രാഷ്ട്രീയ പ്രവർത്തകനുമായ ശ്രീ. മുയിസു നവംബർ 17-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നത്..
ഇന്ത്യയുടെ 'അയൽപക്കത്തെ നയം' അടിവരയിട്ട്, മി.മുയിസുവിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ്റ്റർ റിജിജു പങ്കെടുത്തിരുന്നു.
2013 മുതൽ 2018 വരെ പ്രസിഡൻറായിരിക്കെ ചൈനയുമായി അടുത്ത ബന്ധം സ്ഥാപിച്ച മുൻ മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്റെ അടുത്ത അനുയായിയും 45 കാരനുമായ മുയിസു, സെപ്റ്റംബറിൽ നടന്ന പ്രസിഡൻഷ്യൽ റണ്ണോഫിൽ ഇന്ത്യക്ക് അനുകൂലമായി നിന്ന നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മഹാ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് പുതിയ പ്രസിഡന്റ് പദവിയിൽ അധികാരത്തിലെത്തുന്നത്.
ദ്വീപ് രാഷ്ട്രത്തിൽ നിന്ന് ഇന്ത്യൻ സൈനികരെ ഉടൻ പിൻവലിക്കുന്നത് ഇരു രാജ്യങ്ങളും പരിഹരിക്കേണ്ട പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്ന് മിസ്റ്റർ മുയിസു തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആവർത്തിച്ച് സൂചിപ്പിച്ചിരുന്നു.
നവംബർ 17-ലെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ, തന്റെ രാജ്യം അതിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിനായി ഏതെങ്കിലും "വിദേശ സൈനിക സാന്നിധ്യത്തിൽ" നിന്ന് "മുക്തമായി" തുടരുന്നുവെന്ന് ഉറപ്പാക്കാൻ താൻ ഉറപ്പു നൽകുന്നുവെന്നും അതിൽ പ്രതിജ്ഞാബദ്ധനാണെന്നും മിസ്റ്റർ മുയിസു പറഞ്ഞു. എന്നിരുന്നാലും, തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഒരു രാജ്യത്തിന്റെയും പേര് നൽകിയില്ല.
യോഗത്തിൽ, മാലദ്വീപിൽ നിന്ന് ഉടൻ സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ പ്രസിഡന്റ് മുയിസു ഇന്ത്യൻ സർക്കാരിനോട് അടിയന്തിരമായും ഔദ്യോഗികമായും അഭ്യർത്ഥിച്ചിട്ടുണ്ട്.
സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഇക്കാര്യം ഇന്ത്യയോട് അഭ്യർത്ഥിക്കാൻ മാലദ്വീപ് ജനത തനിക്ക് ശക്തമായ ജനവിധിയും അധികാരവും നൽകിയിട്ടുണ്ടെന്നും മാലിദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിയ രാഷ്ട്രപതി പ്രസ്താവനയിൽ പറഞ്ഞു.