കേരളത്തിൽ 600 കിലോമീറ്റർ നീളത്തിൽ ജലപാതയിലൂടെ സഞ്ചരിക്കാൻ കഴിയുക എന്നത് അത്ഭുതമായി മാറും. ഇതും നവകേരള സൃഷ്ടിയുടെ ഭാഗമാണ്. ജലപാത പൂർത്തിയാക്കൽ സർക്കാർ അതീവ പ്രാധാന്യത്തോടെ കാണുന്നു.
കോവളം-ബേക്കൽ ജലപാതയിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ സ്വാഭാവിക പാതയില്ല. ഇവിടങ്ങളിൽ ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടിവരും. . ഏറ്റെടുക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നത്തെക്കുറിച്ച് പൂർണബോധ്യമുണ്ട്. പരാതിക്കിടവരാതെ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും.
ജലപാത പൂർത്തിയാകുന്ന മുറയ്‌ക്ക് ഓരോ 50 കിലോമീറ്റർ ഇടവിട്ട് ടൂറിസ്‌റ്റ് കേന്ദ്രങ്ങളുണ്ടാകും. ഇത് വികസന സാധ്യതകൾ സൃഷ്‌ടിക്കുന്നതാണ്. വികസന രംഗത്ത് ടൂറിസം മേഖലയ്‌ക്കും നിർണായക പങ്കാണുള്ളത്. നിപാ, മഹാപ്രളയം, കോവിഡ് എന്നിവയിൽ തളർന്ന ടൂറിസത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ്. അതിൻ്റെ മാറ്റം നമുക്ക് ഇതിനോടകം തന്നെ അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
- സ. പിണറായി വിജയൻ