സ്റ്റോക്ക്ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബേൽ പുരസ്കാരം മൂന്ന് പേർ പങ്കിടും. സക്യൂറോ മനാബെ, ക്ലോസേ ഹാസെൽമാൻ, ജിയോർജിയോ പാരിസി എന്നിവർക്കാണ് ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബേൽ ലഭിച്ചിരിക്കുന്നത്. ഭൗമാന്തരീക്ഷത്തിന്റെ ഭൗതിക മാതൃക അളന്നതിനും ആഗോളതാപനം വിശ്വസനീയമായി പ്രവചിച്ചതിനുമാണ് സക്യൂറോ മനാബെ, ക്ലോസെ ഹാസെൽമാൻ എന്നിവർക്ക് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം ഫീൽഡ് തിയറിയിൽ നടത്തിയ പഠനങ്ങൾക്കാണ് ജിയോർജിയോ പാരിസിക്ക് പുരസ്കാരം ലഭിച്ചത്.
സമ്മാനതുകയുടെ പകുതി തുക പാരിസിക്ക് ലഭിക്കും. ബാക്കിയുള്ള തുക മനാബെയും ഹാസെൽമാനും പങ്കിട്ടെടുക്കും.
പുരസ്‌കാരത്തിന്റെ ഒരു പകുതി കാലാവസ്ഥയെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും നിര്‍ണ്ണായക പഠനങ്ങള്‍ നടത്തിയ സ്യുകൂറോ മനാബെയ്ക്കും, ക്ലാസ് ഹാസ്സെല്‍മാനുമാണ്.
മറു പകുതി ഇറ്റാലിയന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ ജിയോര്‍ജിയോ പരീസിക്കാണ്. ആറ്റോമിക് മുതല്‍ പ്ലാനറ്ററി സ്‌കെയിലുകള്‍ വരെയുള്ള സംവിധാനങ്ങളിലെ ക്രമക്കേടുകളുടെയും ഏറ്റക്കുറച്ചിലുകളുടെയും കണ്ടുപിടിത്തത്തിനാണ് പുരസ്‌കാരം.