തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പിന്നാലെ സപ്ലൈകോയിലും ശമ്പള പ്രതിസന്ധി. മാസാദ്യം വിതരണം ചെയ്യേണ്ട ശമ്പളം ഇതുവരെയും നൽകാന്‍ കഴിഞ്ഞിട്ടില്ല. പരമാവധി നാലാം തീയതിക്ക് മുമ്പ് സപ്ലൈകോയില്‍ ശമ്പളം നല്‍കിയിരുന്നു. ഫണ്ടിന്‍റെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ (05/12/2023) ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് സപ്ലൈകോ പറയുന്നത്. പണം കണ്ടെത്താൻ സർക്കാർ തലത്തിൽ അടിയന്തര നീക്കം നടക്കുന്നുണ്ട്.
നിതീഷ് കുമാറും അഖിലേഷ് യാദവും യോഗത്തിന് പാര്‍ട്ടി പ്രതിനിധികളെ അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. ജെഡിയു പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് രഞ്ജനെയും സഞ്ജയ് ഝായെയും അഖിലേഷ് യാദവ് രാജ്യസഭാ എംപി രാംഗോപാല്‍ യാദവിനെയും യോഗത്തിന് അയക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് യോഗം മാറ്റിയതായി അറിയിച്ചത്. ഡിസംബര്‍ 18 നായിരിക്കും മാറ്റിയ യോഗം നടക്കുക.
കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യാ മുന്നണി യോഗം ചേരാന്‍ തീരുമാനിച്ചതായി അറിയിച്ചത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ആഗസ്റ്റ് 31 നും സെപ്തംബര്‍ 1 നുമായി മുംബൈയില്‍ വെച്ചാണ് ഇന്‍ഡ്യാ മുന്നണിയുടെ അവസാന യോഗം ചേര്‍ന്നത്.