മാര്‍ട്ടിനെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ഹാജരാക്കും.കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനാല്‍ അന്വേഷണ സംഘം മാര്‍ട്ടിനായി ഉടൻ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കില്ല.. അതുകൊണ്ട് തന്നെ മാര്‍ട്ടിന്‍റെ റിമാൻഡ് കാലാവധി നീട്ടിയേക്കും. കേസില്‍ വാദിക്കാൻ അഭിഭാഷകനെ വേണ്ടെന്ന ഉറച്ച നിലപാടിലാണ് മാര്‍ട്ടിൻ. തനിക്ക് പറയാനുള്ളത് സ്വന്തം ശബ്ദത്തില്‍ പറയാനാണ് ആഗ്രഹിക്കുന്നതെന്ന് മാര്‍ട്ടിൻ കോടതിയെ അറിയിച്ചിരുന്നു.