ന്യൂ ഡൽഹി: പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം, ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. ക്വാറി ഉടമകളായ പോബ്‌സ് ഗ്രാനൈറ്റ്സ്, റാഫി ജോണ്‍ എന്നിവരാണ് കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം, സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വിധിച്ചു. ക്വാറി ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി പാട്ടത്തിനെടുത്ത ഭൂമി തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്ക്ക്ഉദ്യോഗസ്ഥര്സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നോട്ടീസ് അയച്ച സുപ്രീം കോടതി ഒക്ടോബര്‍ 10ന് കേസ് വിശദമായി കേള്‍ക്കുമെന്ന് അറിയിച്ചു. അന്തിമവാദംഉടന്‍ കേള്‍ക്കുമെന്നതിനാല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ എ.എസ്. ശൈലജ ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.