ഫോട്ടോ ജേർണലിസ്റ്റായിരുന്ന വിക്ടർ ജോർജിൻ്റെ 24-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മലയാള പത്രങ്ങളും, അതിൻ്റെ ചരിത്രവും നിലനിൽക്കുന്നിടത്തോളം കാലം വിക്ടർ ജോർജ് മലയാളിയുടെ മനസ്സിൽ ഒരു തീരാ വേദനയായി തുടരുമെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ ഓരോ ഫോട്ടോകൾക്കു പിന്നിലും ഓരോ കഥയുണ്ട്. ഒരു കലാകാരൻ്റെ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ എന്ന പോലെയാണ് വിക്ടറിൻ്റെ ഒരു ഫോട്ടോകളും പിറന്നത്. അദ്ദേഹത്തിൻ്റെ ഓരോ ഫോട്ടോകളും കേവലം ആകസ്മികതയല്ല, മറിച്ച് നിതാന്ത പരിശ്രമങ്ങളുടെ ബാക്കിപത്രമായിരുന്നു എന്നും മന്ത്രി അനുസ്മരിച്ചു. ഈ വർഷത്തെ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ ഫോട്ടോഗ്രാഫർ ജിബിൻ ചെമ്പോലക്ക് മന്ത്രി സമ്മാനിച്ചു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് ഇടപ്പാളിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് കെ പി റെജി, മലയാള മനോരമ സോഷ്യൽ മീഡിയ എഡിറ്റർ കെ. ടോണി ജോസ്, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജിജോയ് പി.ആർ, പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ,സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്ന വിക്ടർ ജോർജ്ജ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ എടുക്കവേ മണ്ണിടിച്ചിലിൽ 2001 ജൂലൈ 9ന് ആകസ്മികമായി മരണപ്പെടുകയായിരുന്നു. കൃത്യനിർവഹണത്തിനിടയിൽ മരണം കീഴടക്കിയ ആദ്യ മലയാളി പത്രപ്രവർത്തകൻ കൂടിആണ് വിക്ടർ ജോർജ്