ഷെയ്ക്ക് ഹസൻ ഖാൻ ആണ് കുടുങ്ങിയത്. ഓപ്പറേഷന് സിന്ദൂറിന് സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ശ്രമത്തിനിടെയാണ് ഷെയ്ക്ക് ഹസൻ കുടുങ്ങിയത്. 17000 അടി മുകളില്‍ വച്ച് കൊടുങ്കാറ്റില്‍ പെടുകയായിരുന്നു.
പർവതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാമ്പിലാണ് ഹസൻ ഇപ്പോള്‍ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാമ്ബില്‍ രക്ഷാദൗത്യം ദുഷ്കരമാണെന്നാണ് ലഭിക്കുന്ന വിവരം. എവറസ്റ്റ് കൊടുമുടി അടക്കം കീഴടക്കി വാർത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ഷെയ്ക്ക് ഹസൻ ഖാൻ.
പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എം.എ.അലി അഹമ്മദ് ഖാന്റെയും ജെ.ഷാഹിദയുടെയും മകനായ ഹസൻ സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസറാണ്. 2022ൽ എവറസ്റ്റ് കീഴടക്കി. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിലെ ഡെനാലി, അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ എന്നീ ദൗത്യങ്ങൾക്കുശേഷമാണു ഹസൻ ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവതത്തിനു മുകളിൽ കാലുകുത്തിയത്.