ജനങ്ങളോട് സര്‍ക്കാര്‍ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസിലൂടെ നടക്കുന്നത്.പരാതികള്‍ സ്വീകരിക്കുന്നതല്ലാതെ ഒന്നിന് പോലും പരിഹാരം കണ്ടന്ന് പറയുന്നില്ല.മാസങ്ങള്‍ക്ക് മുൻപ് മന്ത്രിമാരുടെ അദാലത്തില്‍ വാങ്ങിയ പരാതികള്‍ പരിഹരിക്കപ്പെട്ടില്ലെന്നും വി ഡി സതീശൻ കോട്ടയത്ത് ചൂണ്ടിക്കാട്ടി.സംസ്ഥാന സർക്കാരിന്റെ പരാജയവും, കെടുകാര്യസ്ഥതയും, അഴിമതിയും, ജനങ്ങളുടെ മുൻപിൽ തുറന്നു കാണിച്ചുകൊണ്ട് ഡിസംബർ രണ്ടു മുതൽ 22 വരെ യു ഡി എഫ് 140 നിയോജകമണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും,
സർക്കാരിനോട് അമർഷവും പ്രതിഷേധവും ഉള്ളവരെ പങ്കെടുപ്പിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.രണ്ടര വർഷത്തെ സർക്കാരിൻറെ കഴിവുകേട് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വലിയ അമര്‍ഷമാണ് ജനങ്ങൾക്കുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.വലിയ പ്രതിസന്ധിയിലൂടെയാണ് കേരളം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.കോൺഗ്രസിൽ പഴയ പോലെ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമില്ല, എല്ലാ തീരുമാനങ്ങളും ഒരുമിച്ച് ഒറ്റക്കെട്ടായാണ് പാർട്ടി നടപ്പിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.