കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു തുടങ്ങും.
പ്രതിപ്പട്ടികയിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയ ചേര്‍ത്തല സ്വദേശിനിയായ യുവതിയേയും സുഹൃത്തിനേയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
ജോയിൻ്റെ എക്സൈസ് കമ്മീഷണര്‍ കെ.എ.നെൽസണിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇരുവരേയും ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ ഒരു സ്വകാര്യ അപ്പാര്‍ട്ടമെൻ്റിലാണ് പ്രതികളെല്ലാം വന്നു താമസിച്ചത്.
അവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവതിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
വിശദമായ മൊഴിയെടുപ്പിന് ശേഷം തെളിവുകളുണ്ടെന്ന് കണ്ടാൽ ഇവരെ പ്രതിചേര്‍ക്കാനാണ് എക്സൈസ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം വിളിച്ച് വരുത്തിയിട്ടുണ്ട്.