കോട്ടയം : സാമൂഹിക സംതുലനാവസ്ഥയിലൂടെ ദേശഭക്തിയും ദേശസ്നേഹവും ഊട്ടിയുറപ്പിക്കാനുതകുന്ന ഗഹനമായ ചർച്ചകളാണ് ഒരു നൂറ്റാണ്ടിനു മുൻപ് ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിജിയും തമ്മിൽ ശിവഗിരിയിൽ നടന്ന കൂടിക്കാഴ്ചയിലൂടെ സാദ്ധ്യമായതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ . പ്രസ്താവിച്ചു.
ആർ.ശങ്കർ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ,
ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും ശിവഗിരിയിൽ വച്ച് കണ്ടുമുട്ടിയ ചരിത്രനിമിഷങ്ങളുടെ ശതാബ്ദിയാഘോഷം ഉദ്ഘാടനവും
ഡോ.വി.ആശാലത രചിച്ച മാനവികതയുടെ ഉണർത്തുപാട്ടുകൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ചേർന്ന സമ്മേളനത്തിൽ ആർ.ശങ്കർ സാംസ്കാരികവേദി പ്രസിഡൻ്റ് എം.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു.
സ്വാമിയാർ മഠം ട്രസ്റ്റ് പ്രസിഡൻ്റ് സി.പി.മധുസൂധനൻ പുസ്തകം ഏറ്റുവാങ്ങി.
ബി.രാധാകൃഷ്ണമേനോൻ, കുഞ്ഞ് ഇല്ലംപള്ളി, അഡ്വ.വി.ബി.ബിനു, ഡോ.ബി.ഹേമചന്ദ്രൻ, ഡോ.വി.ആശാലത, സതീഷ്കുമാർ മണലേൽ, എം.കെ.ശശിയപ്പൻ, എം.ബി.സുകുമാരൻ നായർ, എൻ.ഗോപാലകൃഷ്ണപ്പണിക്കർ, ആനിക്കാട് ഗോപിനാഥ്, സാജൻകുമാർ.കെ.കെ, ബൈജു മാറാട്ടുകുളം, സാൽവിൻ കൊടിയന്ത്ര, പ്രബോധ് ചങ്ങനാശ്ശേരി, സക്കീർ ചങ്ങംപള്ളി, മായാ കൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.
എം.എസ്.സാബു,
പ്രസിഡൻ്റ്,
ആർ.ശങ്കർ സാംസ്കാരിക വേദി.
Mob. 9567134741.