കൊട്ടാരക്കര സ്വദേശി കെ.കെ.ഹോബിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ബെംഗളൂരു നോർത്ത് ഫുട്ബോൾ ക്ലബിലെ കളിക്കാരനാണ് പിടിയിലായ ഹോബിൻ. മുൻ കാമുകിയുടെ ചിത്രങ്ങളാണ് ഹോബിൻ മോർഫ് ചെയ്തത് നഗ്ന ദൃശ്യങ്ങളാക്കി പങ്കുവെച്ചത്.
ഏപ്രിൽ പതിനൊന്നിന് യുവതി കൊച്ചി സൈബർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സൈബർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഹോബിൻ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചത്. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഹോബിൻ സ്റ്റേഷനിൽ ഹാജരായി. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.