ഏക സിവിൽ കോഡിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏക സിവിൽ കോഡ് നീതിയുടെ ഏകീകരണം ആണെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. തുല്യനീതി എന്ന ആശയം യാഥാർത്ഥ്യമാക്കണം. കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. യൂണിവേഴ്സിറ്റികൾ കൺകറൻറ് ലിസ്റ്റിൽ ആണെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ല എന്നും ഗവർണർ വ്യക്തമാക്കി. മുൻ നിശ്ചയിച്ച പ്രകാരം നാളെത്തന്നെ വൈസ് ചാൻസിലർമാരുടെ വാദം കേൾക്കും. കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അന്തിമ തീരുമാനം കോടതിവിധിക്ക് ശേഷം എന്നും ഗവർണർ പറഞ്ഞു.