അടഞ്ഞുകടിക്കുന്ന സെന്റ് മേരീസ് ബസലിക്ക അടക്കമുള്ളവ തുറന്ന് ആരാധന നടത്താനുളള സൗകര്യം ഒരുക്കണമെന്നും അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് സിറിൾ വാസിൽ കത്തിലൂടെ അറിയിച്ചു.
അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷക് ബോസ്കോ പുത്തൂരും ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു.
സിനഡ് കുർബാന ചൊല്ലണമെന്ന മാർപ്പാപ്പയുടെ സന്ദേശം എല്ലാവരും പിന്തുടരണമെന്നാണ് ആര്‍ച്ച് ബിഷപ്പ് സിറിൾ വാസിലിന്റെ കത്തിൽ ആവശ്യപ്പെടുന്നത്.
സഭയുടെ ഐക്യത്തിന് കൂടി ഇത് പ്രധാനപ്പെട്ടതാണ്. അതിരൂപതയിലെ കാര്യങ്ങൾ വിശദമായി പഠിച്ചാണ് ഡിസംബര്‍ ഏഴിന് മാർപ്പാപ്പ വ്യക്തമായ നിർദേശം നൽകിയതെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്രിസ്തുമസ് ദിനം മുതൽ അതിരൂപതയിലെ മുഴുവൻ പള്ളികളിലും സിനഡ് കുർബാന അർപ്പിക്കണമെന്ന് സഭ നേരത്തെ നിർദേശം നൽകിയിരുന്നു.
അതിരൂപതയിൽ സമാധാന അന്തരീക്ഷം തുടരാനാണ് സഭയും മാർപ്പാപ്പയും ആഗ്രഹിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.