ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീടുകളില്‍ ഇഡി പരിശോധന നടത്തുന്നത്. കളക്ഷൻ ഏജന്‍റ് അനിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
ബാങ്ക് മുൻ പ്രസിഡന്‍റ് എന്‍. ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. ഭാസുരാംഗന്‍റെ വീട്ടിയിലും ഇഡി പരിശോധന നടത്തുന്നതായാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.
ബാങ്കിന്‍റെ വായ്പ ഇടപാടു രേഖകള്‍ അടക്കം ഇഡി പരിശോധിച്ചു വരികയാണ്. നൂറു കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് ബാങ്കില്‍ നടന്നതായാണ് കണ്ടെത്തല്‍. കണ്ടല ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുമ്ബ് ഇഡിക്ക് കൈമാറിയിരുന്നു. ഇതിനുശേഷമാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്.