യുവതിയുടെ മൃതദേഹം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. 10 അടി താഴ്ചയുള്ള കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഉത്തർപ്രദേശ് സ്വദേശിയായ തനുവാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിന് സമീപം പുതുതായി നിർമിച്ച റോഡിനോട് ചേർന്നുള്ള ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. അഴുക്കുചാല് നിർമിക്കുന്നതിനായി എടുത്ത കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് സ്ഥലത്ത് കുഴിയെടുത്തത്. കോൺഗ്രീറ്റ് മൂടിയ നിലയിലായിരുന്നു കുഴി. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കുഴിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.
രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു യുവതിയുടെ വിവാഹം. എന്നാൽ വിവാഹത്തിന് പിന്നാലെ ഭർത്താവും വീട്ടൂകാരും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.