ഇന്ന് ഏറെ ചൂഷണം ചെയ്യപ്പെടുന്ന ഹിന്ദു സമൂഹത്തിനായി ഹിന്ദു സേവാ കേന്ദ്രം "മോക്ഷം" പദ്ധതി ആവിഷ്കരിച്ചു. ഈ പദ്ധതിയിലൂടെ എവിടെയാണോ ഒരു ഹിന്ദു മരണാനന്തര ചടങ്ങുകൾക്കായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്, പ്രയാസപ്പെടുന്നത് അവിടെയെത്തി ആ സംസ്കാരം നിർവ്വഹിക്കുവാനും കർമ്മങ്ങൾ ചെയ്യുവാനും "മോക്ഷം " അവസരമൊരുക്കുന്നു. അതുമായി ബന്ധപ്പെട്ട് ആദ്യത്തെ ഗ്യാസ് ക്രിമറ്റോറിയം പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ എത്തിച്ചു. വരും നാളുകളിൽ മറ്റു പഞ്ചയാത്തുകളിലും ഹിന്ദു സേവാ കേന്ദ്രം ഈ പദ്ധതി ആരംഭിക്കും.
സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ലാത്തവർ, വേണ്ടപ്പെട്ടവർ മരണപ്പെട്ടാൽ ശവ സംസ്കാരം നടത്താൻ ഒരു പിടി മണ്ണു പോലും ഇല്ലാത്തവർ, മണ്ണുണ്ടെങ്കിലും പണമില്ലാത്തവർ ഇവർക്കെല്ലാം ഈ പദ്ധതി ഗുണകരമാകും.
മരണത്തിലും അവസരം കാത്തിരുന്ന് മതപരിവർത്തനത്തിന് വിധേയരാകേണ്ടി വരുന്ന വിധവകൾ അവരുടെ കുട്ടികൾ എന്നിവരുടെ കൂടെ ദുരവസ്ഥയ്ക്ക് ഈ പദ്ധതി ആശ്വാസമാകും. സ്വന്തം സുഹൃത്തുക്കളോ,ബന്ധുക്കളോ മരണപ്പെടുമ്പോൾ എന്തുചെയ്യണമെന്നറിയാതെ മറ്റുമതങ്ങളെ ആശ്രയിക്കേണ്ടി വരികയും ഇതിന് വേണ്ടി മാത്രം മതം മാറേണ്ടി വരുന്ന ഹിന്ദുക്കളുടെ ദുരവസ്ഥയെ ആരും ഇനി ചൂഷണം ചെയ്യരുതെന്ന ലക്ഷ്യത്തിലാണ് മോക്ഷം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കൂടാതെ പല ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ഒരു പൊതു ശ്മാശാനം പോലുമില്ല എന്ന ദുരവസ്ഥയ്ക്കും ഇതോടെ അറുതിയാകും.
നഷ്ടപ്പെട്ട സ്വാഭിമാനം നമ്മൾ ഒറ്റക്കെട്ടായി നിന്ന് തിരിച്ചെടുക്കും.
ഹിന്ദു സേവാ കേന്ദ്രം
9400161516