വർക്കല: അയിരൂർ - ഇടവയിൽ വൻ മയക്കുമരുന്ന് വേട്ട. 96.20 ഗ്രാം എം.ഡി.എം.എ.മയക്കുമരുന്നുമായിയുമായി നാലു പേരെ അറസ്റ്റ് ചെയ്തു. പിടികൂടിയ എം.ഡി.എം.എ.ക്ക് 30 ലക്ഷത്തിലധികം രൂപ വിലവരുമെന്ന് കണക്കാക്കുന്നു.
മടവൂർ വില്ലേജിൽ കൊറായിക്കോണം ദേശത്ത് കരിമ്പുവിള അമ്പിളിമുക്കിൽ കുന്നിൽവീട്ടിൽ ബദറുദ്ദീൻ മകൻ റിയാദ് വയസ് 28, നാവായിക്കുളം വില്ലേജിൽ കൊറായിക്കോണം ദേശത്ത് കരിമ്പുവിള ചരുവിള
പുത്തൻവീട്ടിൽ ഷാഫി മകൻ അർഷാദ് വയസ് 26, തിരുവനന്തപുരം കോർപ്പറേഷനിൽ മുട്ടത്തറ വില്ലേജിൽ പൂന്തുറ ദേശത്ത് മുട്ടത്തറ
ഗവൺമെന്റ് ആശുപത്രിക്ക് സമീപം മാണിക്യവിളാകം പുതുവൽ ഹൗസിൽ അക്ബർബാദുഷ മകൻ മുഹമ്മദ് ഹനീഫ വയസ് 38, അഴൂർ വില്ലേജിൽ പെരുമാതുറ ദേശത്ത് കൊട്ടാരം തുരുത്ത് അംഗതിൽ പത്ത് വീട്ടിൽമുഹമ്മദ് സാലി മകൻ ഷാഹിൻ വയസ് 25എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയ്ക്കും, അഡീഷണൽ എസ്പി സുൽഫിക്കർ എം കെ, നർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത്തിനും, വർക്കല ഡിവൈഎസ്പി നിയാസിനും ലഭിച്ച
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ DANSAF സബ് ഇൻസ്‌പെക്ടർ ഫിറോസ് ഖാൻ, ടി ബിജു എ. എസ്, ബിജുകുമാർ, എഎസ് ഐ ദിലീബ്, എസ് സിപിഒ അനൂപ്, സിപിഒ സുനിൽ രാജ്, സിപിഒ വിനീഷ്, സിപിഒ ഷിജുഎന്നിവരും ചേർന്നാണ് എംഡിഎംഎ (MDMA) എന്ന മയക്കുമരുന്ന് പിടികൂടിയത്.
അന്വേഷണസംഘത്തിൽ അയിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്ഒ ജയസനിൽ, ടി സജിത്ത്,സുനിൽ കുമാർ, എഎസ്ഐ സുനിൽ കുമാർ, എഎസ്ഐ ഇതിഹാസ് ജി നായർ, എഎസ്ഐ ബൈജു, സിപിഒ സജീവ്,സിപിഒ ശിവപ്രസാദ്, ഹോം ഗാർഡ് രാധാകൃഷ്ണൻ, ഡ്രൈവർ സിപിഒ വൈശാഖ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അടുത്തകാലത്തായി നടന്നതിൽ വച്ച് എറ്റവുംവലിയ മയക്കുമരുന്ന് വേട്ടയാണ് പോലീസ് നടത്തിയത്.