കൊലപാതകവും, ബലാത്സംഗവുമടക്കം 16 കുറ്റങ്ങളും തെളിഞ്ഞതായും കോടതി.സമാനതയില്ലാത്ത കുറ്റകൃത്യമെന്നും, പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ .ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസഫാക് ആലം കുറ്റക്കാരൻ എന്ന് കോടതി വിധിച്ചു.എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് വിധി പ്രസ്താവിക്കുന്നത്.കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്‌സോ കോടതി വിധി പറയുന്നത്.കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.
ഈ കഴിഞ്ഞ ജൂലൈ 28-നാണ് ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെടുന്നത്.ഒക്ടോബർ നാലിനാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.ഇവരുടെ വീടിന് സമീപം താമസിക്കുന്ന അസ്ഫാക് ആലം മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് പെൺകുഞ്ഞിനെ വിളിച്ചുകൊണ്ട് പോയത്. പിന്നീട് ആലുവ മാർക്കറ്റ് പരിസരത്ത് നിന്നും ചാക്കിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.