ടൂറിസം പോലീസും തുറമുഖ ഉദ്യോഗസ്ഥരും സംയുക്തമായി കൈനകരി മീനപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിൽ പത്ത് ബോട്ടുകളിൽ ക്രമക്കേട് കണ്ടെത്തി.ഹൗസ് ബോട്ട്,ശിക്കാര വള്ളം,മോട്ടോർ ബോട്ട് എന്നിവയടക്കം 21 ബോട്ടുകളാണ് പരിശോധിച്ചത്.
യാതൊരു രേഖകളുമില്ലാത്ത നാല് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു.ഇവ തുറമുഖ വകുപ്പിന്റെ ആര്യാട് യാർഡിലേക്ക് മാറ്റി.
ഭാഗികമായി രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയ ആറ് ബോട്ടുകളുടെ ഉടമകൾക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കാൻ നോട്ടീസ് നൽകി. കൂടുതൽ ആളുകളെ കയറ്റി പോകുന്നതായി ശ്രദ്ധയിൽപ്പെട്ട ജലഗതാഗത വകുപ്പിന്റെ എ-52 ബോട്ട് പരിശോധിച്ചെങ്കിലും അനുവദനീയമായതിലും കൂടുതൽ യാത്രക്കാരില്ലെന്ന് വ്യക്തമായി.
19 ഹൗസ് ബോട്ട്, ഒരു ശിക്കാര ബോട്ട്, ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ട് എന്നിവയാണ് പരിശോധിച്ചത്.