പത്തനംതിട്ട: തിരുവല്ല കുന്നന്താനത്ത് പ്ലസ്ടു വിദ്യാർത്ഥികൾക്ക് കുത്തേറ്റു. ബൈക്കിൽ കാലുവച്ചതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് ആക്രമണം.വിദ്യാർത്ഥികളെ കുത്തിയ ബിഎസ്എൻഎൽ ജീവനക്കാരൻ അഭിലാഷ് സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇന്ന് രാവിലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥികളാണ് വഴിയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കാലുവച്ചത്. ഈ സമയത്താണ് അഭിലാഷ് എത്തി വിദ്യാർത്ഥികളുമായി തർക്കത്തിലേർപ്പെട്ടത്. ഇതിനിടെ ഇയാൾ തിരികെ പോയി പേനാക്കത്തിയുമായി എത്തിയാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. വിദ്യാർത്ഥികളുടെ വയറിനും നെഞ്ചിനുമാണ് കുത്തേറ്റത്. പരുക്കേറ്റ എൽബിൻ, വൈശാഖ് എന്നിവർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
