ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 55ന്റെ വിക്ഷേപണം വിജയകരം. സിംഗപ്പൂരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങളാണ്ഭ്രമണപഥത്തിലെത്തുന്നത്.
ടെലോസ്–2, ലൂമെലൈറ്റ്–4 എന്നീ രണ്ട് ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിൽ എത്തുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററിലെ ഒന്നാം വിക്ഷേപണ പാഡിൽ നിന്നുമാണ് വിക്ഷേപണം നടന്നത്.
പിഎസ്എൽവിയുടെ 57മത് വിക്ഷേപണമായിരുന്നു ഇത്. ഈ രണ്ട് ഉപഗ്രഹങ്ങൾക്കു പുറമേ ഐഎസ്ആര്‍ഒയുടെ പോയം മോഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമായിരുന്നു. ടെലോസ്-2 ഒരു ഇമേജറി ഉപഗ്രഹമാണ്. 740 കിലോഗ്രാം ഭാരമാണ് ടെലോസ്-2വിനുളളത്. ഇ- നാവിഗേഷനും കടല്‍ ഗതാഗത സുരക്ഷയും ലക്ഷ്യമിട്ടുളളതാണ് ലൂമിലൈറ്റ് 4 ഉപഗ്രഹം.
പോയം വഹിക്കുന്ന പിഎസ്എൽവിയുടെ മൂന്നാമത്തെ ദൗത്യമാണിത്. പിഎസ്എൽവി–സി53 ആയിരുന്നു പോയമുമായി ആദ്യം വിക്ഷേപിച്ചത്. പോയമിന്റെ പ്രവർത്തന കാലാവധി ഒരു മാസമാണ്. മുൻപ് റോക്കറ്റുകൾ വിക്ഷേപണത്തറയിൽഎത്തിച്ചാണ് അസംബിൾ ചെയ്തിരുന്നത്. എന്നാൽ ഇത്തവണ പിഎസ്എല്‍വി ഇന്‌റഗ്രേഷന്‍ ഫെസിലിസ്റ്റി എന്ന കേന്ദ്രത്തിലാണ് അസംബ്ലിങ് നടത്തിയത്.