പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നാലിനു വിദ്യാരംഭച്ചടങ്ങുകൾ ആരംഭിച്ചു. നിരവധി കുരുന്നുകളാണ് അറിവിൻ്റെ ആദ്യാക്ഷരം നുകരാൻ ഇവിടേയ്ക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. ഹരിശ്രീ കുറിക്കുന്നതു കൂടാതെ തങ്ങളിൽ കലാദേവത കനിഞ്ഞു തന്ന നിരവധി കലാകാരൻമാർ ഇവിടെയെത്തി, കലാസപര്യയെ പരിപോഷപ്പെടുന്ന ദിനം കൂടിയാണിന്ന്. ഇവിടെ കലാകാരന്മാർ പരിപാടികൾ അരങ്ങേറ്റം നടത്തുന്നതു ശുഭകരമെന്നാണു വിശ്വാസം.
സരസ്വതീനടയ്‌ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തൽ മണ്ഡപം ഒരുക്കി, അവിടെയാണ് എഴുത്തിനിരുത്തൽ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങു കഴിഞ്ഞു വിഷ്‌ണുനടയിൽ തൊഴുതു മടങ്ങാൻ കഴിയുംവിധമാണു ബാരിക്കേഡുകൾ ഒരുക്കിയിട്ടുള്ളത്. 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്തൽ ചടങ്ങിന് കാർമ്മികത്വം വഹിക്കുന്നത്.
കുട്ടികളെ എഴുത്തിനിരുത്താൻ പുലർച്ചെ തന്നെ രക്ഷിതാക്കളും ബന്ധുക്കളുംഎത്തിത്തുടങ്ങിയിരുന്നു. നവരാത്രി ആഘോഷങ്ങളുടെ സമാപനമായ വിജയദശമി ഇന്ന്.ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ വിജയദശമി ദിനത്തിലാണ് അവസാനിക്കുന്നത്.
തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് ഈആഘോഷം.നന്മയുടെവിജയത്തിന്റെയുംധര്‍മ്മ സംരക്ഷണത്തിന്റെയും സന്ദേശം കൂടിയാണ് വിജയദശമി നല്‍കുന്നത്.
ത്രിലോകങ്ങള്‍ കയ്യടക്കിയ അസുര രാജാവായ മഹിഷാസുരന്‍ എന്ന തിന്മയെ ദുര്‍ഗാ ദേവി നിഗ്രഹിക്കുകയും നന്മയുടെ ലോകം വീണ്ടെടുക്കുകയും ചെയ്തു.
അതിനാല്‍ തന്നെ സര്‍വ്വ ശക്തയായ ദേവിയുടെ വിവിധ ഭാവങ്ങളെയാണ് വിജയ ദശമിയുടെ ഭാഗമായുള്ള ഒന്‍പത് ദിവസങ്ങളില്‍ ആചരിയ്ക്കുന്നത്.
നവരാത്രി ആഘോഷിക്കുന്ന ആദ്യ മൂന്ന് നാളില്‍ ദേവിയെയും പാര്‍വതിയെയും അടുത്ത മൂന്ന് ദിവസങ്ങളില്‍ ലക്ഷ്മിയെയും അവസാനത്തെ മൂന്ന് ദിവസങ്ങളില്‍ സരസ്വതിയെയും സങ്കല്‍പ്പിച്ചാണ് ആഘോഷച്ചടങ്ങുകൾ. വിജയദശമി ദിനത്തിലാണ് കുഞ്ഞുങ്ങളുടെ നാവില്‍ ആദ്യമായി അക്ഷരം കുറിക്കുന്നതും പൂജവെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നതും. കൂടാതെ കലാകാരന്മാര്‍ ഈ ദിവസമാണ് അരങ്ങേറ്റംകുറിക്കുന്നതും.കേരളത്തില്‍ വിജയദശമി ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ വടക്ക് തെക്ക് സംസ്ഥാനങ്ങളിൽ വിജയദശമിയുടെ ആഘോഷങ്ങൾക്ക് പിന്നിലെ ഐതിഹ്യം മറ്റൊന്നാണ്.
അസുരനായ രാവണന്റെ മേലുള്ള ശ്രീരാമന്റെ വിജയമാണ് വടക്കേ ഇന്ത്യയില്‍ ദസറ എന്ന് പേരില്‍ ആഘോഷിക്കുന്നത്. അസുരനായ മഹിഷാസുരന്റെമേലദുര്‍ഗാദേവിയുടെ വിജയമായിട്ടും ഈ ആഘോഷത്തെ കാണാറുണ്ട്.
ഐതിഹ്യങ്ങള്‍ പലതാണെങ്കിലും ആഘോഷം നല്‍കുന്ന സന്ദേശം ഒന്നാണ്. തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് ഈ ആഘോഷങ്ങളെല്ലാം സൂചിപ്പിക്കുന്നത്.