മേൽക്കൂര തകർന്ന് വീണ ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിൽ നിന്ന് മാധ്യമങ്ങൾ സ്‌കൂളിന് പുറത്ത് പോകണമെന്ന് അധികൃതർ. സിപിഐഎം വാർഡ് അംഗം നിപുവിൻ്റെ നേതൃത്വത്തിലാണ് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്‌തത്. മാധ്യമങ്ങൾ സ്കൂളിൽ പ്രവേശിച്ചാൽ സ്‌കൂൾ പ്രവർത്തനം തടസപ്പെടുമെന്ന് വാദം.
ഇന്നലെ രാവിലെ പെയ്‌ത ശക്തമായ മഴയിലാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ് തകർന്നത്. അവധി ദിവസമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാലാം ക്ളാസിന്റെ രണ്ട് ഡിവിഷനുകളും ഹെഡ് മാസ്റ്ററുടെ ഓഫീസും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു. ഇന്ന് പുതിയ കെട്ടിടത്തിൽ വെച്ച് ക്ലാസുകൾ നടക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് അധികൃതർ ഭീഷണിപ്പെടുത്തിയത്.