തിരു.: സർക്കാർ ജീവനക്കാരുടെ അവധിക്ക്നിയന്ത്രണം.അനിശ്ചിതകല അവധിയെടുത്ത് മുങ്ങുന്നതിന് ഇനി മുതൽ വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേതനഅവധിയേഇനിയുണ്ടാകൂ. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായികുറച്ചത്. ദീർഘകാല അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. 5 വർഷത്തിന് ശേഷം ജോലിയിൽഹാജരായില്ലെങ്കിൽ
പിരിച്ചു വിടും.
സർക്കാർ ജീവനക്കാരും അർദ്ധ സർക്കാർ ജീവനക്കാരും ശൂന്യവേതന അവധി എടുക്കുന്നതിൽ നിന്നാണ് സർക്കാർ വിലക്കിയത്. സർക്കാർ നടത്തിയപരിശോധനയിൽസർവീസിൽ കയറിയ ശേഷം ജീവനക്കാർ പത്തുംഇരുപതുംവർഷത്തിൽകൂടുതൽ അവധി എടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു.
ഇതേതുടർന്നാണ്ഇക്കാര്യത്തിൽനിയന്ത്രണംകൊണ്ടുവരാൻ തീരുമാനിച്ചത്. പുതിയസർവീസ്ഭേദഗതി അനുസരിച്ച് ഇനി മുതൽ ഒരു സർവീസ് കാലയളവിൽ5വർഷത്തേക്ക്മാത്രമായിരിക്കും ശൂന്യവേതന അവധി അനുവദിക്കുക.