തിരുവനന്തപുരം: മികച്ച യുവ എഴുത്തുകാർക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന യുവപുരസ്കാർ 2025-ൽ മലയാളി സാന്നിധ്യം. നെല്ലിമൂട് സ്വദേശിയായ ഡോറിയൻ സ്നോഡനാണ് ഫൈനൽ ലിസ്റ്റിൽ വന്ന ഏക മലയാളി. "Intruder"എന്ന നോവലാണ് ഫൈനൽ ലിസ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലീഷ് സാഹിത്യത്തിൽ വിവിധ ഇനങ്ങളിൽ ഏഴോളം ബുക്കുകളും എട്ടോളം റഫറൻസ് ഉൾപ്പെടെ 15-ഓളം രചനകളാണ് ഡോറിയൻ സ്നോഡൻ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മലയാളികളുടെ അഭിമാനമായി മാറിയ ഈ എഴുത്തുകാരൻ ഭാവി സാഹിത്യ ലോകത്തെ പ്രതീക്ഷയാണ്. നെല്ലിമൂട് VN സദനത്തിൽ മുൻ ബോഡി ബിൽഡിംഗ് മിസ്റ്റർ ഇന്ത്യ ആയിരുന്ന (1998)VN ഷാജിയുടെയും ജ്ഞാന ഹെഫ്സിബയുടെയും മകനാണ്.