മലപ്പുറം: പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ ഓട്ടുമ്പ്രം തൂവൽ തീരത്താണ് വിനോദയാത്രാ ബോട്ട് മുങ്ങിയത്.
ഇന്ന് 7.30 ഓടെ യാത്ര തുടങ്ങി അര കിലോമീറ്റർ പിന്നിടുമ്പോഴാണ് ബോട്ട് മുങ്ങിയുള്ള അപകടം ഉണ്ടായത്.
കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളബോട്ടിലുണ്ടായിരുന്നുവെന്നാണ് സംശയം. ആറ് മണിക്ക് ഇവിടുത്തെ ബോട്ട്സർവീസ്അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. എന്നാൽ അതിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്.
കണ്ടൽക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞത്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. വെളിച്ച കുറവും പ്രതിസന്ധിയായി.
രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. ഇത് ഇപ്പോൾ കരയ്ക്കടുപ്പിച്ചു.
തുടക്കത്തിൽ തന്നെ അപകടത്തിൽപ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. പുഴയിലുള്ള തിരച്ചിൽ നടക്കുന്നുണ്ട്.
30 ഓളം പേർക്ക് കേറാവുന്ന ബോട്ടിൽ 40 ലധികം പേർ ഉണ്ടായിരുന്നതായി സൂചന. എന്നാൽ
മുഴുവൻ കുട്ടികൾക്കും ടിക്കറ്റ് എടുത്തിരുന്നില്ലാ എന്നതിനാൽ ആകെ യാത്രക്കാരുടെ എണ്ണം കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 21 മരണം സ്ഥിരീകരിച്ചു.6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മരണനിരക്ക് ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.
മരിച്ചവരില്‍ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആവായില്‍ ബീച്ച് സ്വദേശിനി റസീന കുന്നുമ്മല്‍, പട്ടിക്കാട് സ്വദേശി അന്‍ഷിദ്, പട്ടിക്കാട് സ്വദേശി അസീമിന്റെ മകല്‍ അഫ്‌ലാഹ്(7), പരപ്പനങ്ങാട് ആലില്‍ ബീച്ച് സ്വദേശി ജല്‍സിമിയ ജാബിര്‍, സിദ്ധിഖ് ഓലപ്പീടിക(35) മക്കള്‍ ഫാത്തിമ മിന്‍ഹ(12), ഫൈസാന്‍(4) താനൂര്‍ കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥൻ സദറുദ്ദീൻ എന്നിവരുടെ വിവരം ലഭ്യമായിട്ടുണ്ട്.20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്.
കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ എട്ടു പേർ ചികിത്സയിൽ കഴിയുന്നു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കുട്ടി ചികിത്സയിൽ ഉണ്ട്. രണ്ട് പേർ രക്ഷപ്പെട്ടു.
മരിച്ചവരുടെ മൃതദേഹങ്ങളിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 10 പേരുടെയും, ഒപ്പം ദയ ആശുപത്രിയിൽ 10 മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.
മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ഇന്ന് തന്നെ സംഭവ സ്ഥലത്ത് എത്തും.
മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. പേസ്റ്റുമാർട്ടം വേഗത്തിലാക്കി മൃതദേഹങ്ങൾ വിട്ടു നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.