കൊച്ചി: ശബരിമലയിൽ ഭക്തരെ മഴയത്ത് ക്യൂ നിർത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. കേസിൽ ദേവസ്വം ബോർഡിനോടും സർക്കാരിനോടും കോടതി അടിയന്തിര വിശദീകരണം തേടിയിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ശബരിമലയിൽ ഭക്തരെ മഴയത്ത് ക്യൂ നിർത്തിയ വാർത്ത പുറത്തു വന്നിരുന്നു.
ജൂലൈ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്തർക്ക് നിൽക്കേണ്ട ക്യൂ കോംപ്ലക്‌സ് തുറന്ന് നൽകാത്തതിനാൽ നൂറുക്കണക്കിന് പേരായിരുന്നു മഴ നനഞ്ഞു നിന്നത്. വാർത്ത പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
സിവിൽ ദർശനത്തിനുള്ള ക്യൂ കോപ്ലക്‌സാണ് ഭക്തർക്ക് തുറന്നു നൽകാതെ അധികൃതർ ചങ്ങലയിട്ട് പൂട്ടിയത്. നട തുറന്നാൽ മാത്രമേ ചങ്ങല തുറന്ന്പ്രവേശനംനൽകൂവെന്നതായിരുന്നു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇത് വലിയ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.