പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് പീഡന വിവരം പുറത്തായത്.
മുണ്ടക്കയം സ്വദേശിയാണ് പ്രതി. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
മണർകാട് കവലയിൽ കരകൗശല വസ്തുക്കൾ വിൽക്കുകയായിരുന്ന തന്നെ കരകൗശല വസ്തുക്കൾ വാങ്ങാനെന്ന പേരിൽ ഒരാൾ കാറിൽ കയറ്റുകയും ഇയാൾ നൽകിയ ജ്യൂസ് കഴിച്ചതോടെ മയങ്ങി വീണ താൻ പീഡനത്തിന് ഇരയാവുകയായിരുന്നു എന്നാണ് പെൺകുട്ടി ആദ്യം പോലീസിന് നൽകിയ മൊഴി.
മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പോലീസ് പെൺകുട്ടിയുടെ മൊഴിയിൽ പരാമർശിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു എങ്കിലും ഒന്നും കണ്ടെത്താനായില്ല.
പെൺകുട്ടിയുമായി അടുത്തിടപഴകുന്ന ആളുകളുടെയും,ഗർഭസ്ഥ ശിശുവിൻ്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കയച്ചു. ഇതിൽ നിന്നാണ് രണ്ടാനച്ഛനാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് വ്യക്തമായത്