44ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്‍റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 25 പോയന്‍റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍ രഹിത സമനില വഴങ്ങിയതോടെ, പരാഗ്വേയ്ക്കെതിരായ മത്സരം ബ്രസീലിന് നിർണായകമായിരുന്നു.
കൊളംബിയക്കെതിരെ അർജന്‍റീനക്ക് സമനിലക്കുരുക്ക്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
മത്സരത്തിന്‍റെ 24-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ കൊളംബിയ ഒരു ഗോള്‍ ലീഡുമായി മുന്നിട്ടുനിന്നു. 81 മിനിറ്റില്‍ തിയാഗോ അല്‍മേഡയാണ് അർജന്‍റീനയുടെ സമനില ഗോള്‍ നേടിയത്. സമിനില വഴങ്ങിയെങ്കിലും ലാറ്റിൻ അമേരിക്കൻ യോഗ്യത പട്ടികയില്‍ 35 പോയന്‍റുമായി അർജന്‍റീന ഒന്നാംസ്ഥാനത്ത് തുടരുന്നു.
ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് യുറുഗ്വേ യോഗ്യതക്ക് അരികിലെത്തി. അതേസമയം ബൊളീവിയയോട് എതിരില്ലാത രണ്ട് ഗോള്‍ തോല്‍വി വഴങ്ങിയ മുന്‍ ലാറ്റിനമേരിക്കൻ ചാമ്ബ്യൻമാരായ ചിലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിനാണ് ചിലി യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്നത്. 2018ലും 2022ലും ചിലിക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല.