അതിരമ്പുഴ സ്വദേശി വിഷ്ണു വിശ്വനാഥനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടമുറി ഭാഗത്തെ ഷാപ്പിലാണ് വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് പ്രശ്നമുണ്ടാക്കിയത്.കള്ള് കൊടുക്കാൻ വൈകിയെന്ന പേരിലായിരുന്നു ആക്രമണം.
എന്നാൽ, വിഷ്ണുവിന്‍റെ സുഹൃത്ത് ഷാപ്പിന് മുൻവശം മീൻ കച്ചവടം നടത്താനിരുന്നതിനെ ഷാപ്പിലെ മാനേജർ എതിർത്തിരുന്നു.ഇതിലുള്ള വിരോധം മൂലമാണ് ഇവർ ഷാപ്പിൽ കയറി ജീവനക്കാരനെ ആക്രമിച്ച്, ഷാപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.