രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന മോദിക്ക് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയാണ് ബഹുമതി സമ്മാനിച്ചത്. ഇരുപത്താറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തില്‍ എത്തുന്നത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ- ഈജിപ്ത് സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. ഇതിനായുള്ള കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഈജിപ്തിലെ ലോകമഹായുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച മോദി ആയിരം വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ അല്‍ ഹക്കീം പള്ളിയും സന്ദര്‍ശിച്ചു. മൂന്നുമാസം മുമ്ബാണ് പള്ളിയുടെ പുനരുദ്ധാരണം പൂര്‍ത്തിയായത്.
ഇന്ന് വൈകിട്ട് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.