തൃശൂർ: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പഴയ മാറ്റോടെ തന്നെ പുലികൾ ഇറങ്ങി. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്റർ, ശക്തൻ പുലിക്കളി സംഘം എന്നീ 5 ടീമുകളാണ് ഇക്കുറി ചുവടു വച്ചത്. ഇതിൽ ആദ്യ 3 സംഘങ്ങളും എംജി റോഡ് വഴി സ്വരാജ് റൗണ്ടിൽ കയറി. വിയ്യൂർ ടീം ബിനി ജംക്‌ഷൻ വഴിയും ശക്തൻ ടീം എംഒ റോഡ് വഴിയും സ്വരാജ് റൗണ്ടിലെത്തി.
അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റിയൻപതിലേറെകലാകാരന്മാരാണ് പങ്കെടുക്കുന്നത്. വീറും വാശിയും കുറവില്ലാതെ സ്വരാജ് റൗണ്ടിൽ അവർ ചുവടുവച്ചു. വിജയികളെ പുലിക്കളി സമാപനത്തോടെ പ്രഖ്യാപിക്കുമെങ്കിലും മന്ത്രിമാരുംജനപ്രതിനിധികളുംപങ്കെടുക്കാത്തതിനാൽപതിവുസമ്മാനവിതരണച്ചടങ്ങ് ഉണ്ടാകില്ല. ആ ചടങ്ങ് മറ്റൊരു ദിവസം സംഘടിപ്പിക്കും.
എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിനാൽ പുലിക്കളി ആഘോഷം മാറ്റേണ്ടിവരുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള പുലിക്കളിക്ക് ഒരുങ്ങിയിരുന്ന പുലിമടകളിലെആവേശംകെടുത്തുന്നതായിരുന്നു ആ തീരുമാനം. എന്നാൽ, ഒരുക്കങ്ങൾപൂർത്തിയായസാഹചര്യത്തിൽ പുലിക്കളി മാറ്റുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് സംഘങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. തുടർന്ന് പുലിക്കളി മാറ്റേണ്ടതില്ലെന്ന് ടൂറിസം വകുപ്പ് അറിയിക്കുകയായിരുന്നു.