മെഴുവേലിയിൽ നവജാതശിശുവിന്റെ മൃതദേഹം അയൽവാസിയുടെ പുരയിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ ഘട്ടത്തിൽ അമ്മ കൊലപ്പെടുത്തിയെന്ന സംശയത്തിലായിരുന്നു പൊലീസ്. മറ്റാരുടെയും സഹായം ഇല്ലാതെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. പൊക്കിൾ കൊടി മുറിക്കുന്നതിനിടെ യുവതി തല കറങ്ങിവീണു. കയ്യിലുണ്ടായിരുന്ന കുഞ്ഞും തലയിച്ച് വീണു. അതിനാൽ കുഞ്ഞിന്റെ മരണം കൊലപാതമാണെന്ന് പറയാൻ കഴിയില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.
രണ്ടു ദിവസം മുൻപാണ് മെഴുവേലി സ്വദേശിനി അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഡോക്ടറോടാണ് കുഞ്ഞിനെ ഉപേക്ഷിച്ച കാര്യം വെളിപ്പെടുത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ പുരയിടത്തിൽ ചേമ്പിലയിൽ പൊതിഞ്ഞ് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.