വികസനം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കും , പുനരധിവാസം നടപ്പിലാക്കുമെന്നും മുഖ്യ മന്ത്രി.
വികസനത്തിനൊപ്പം ജനം നിൽക്കുമെന്നും മുഖ്യമന്ത്രി.
എൻഎച്ച് വികസനം, ഗെയിൽ, കൂടംകുളം വൈദ്യുതി തുടങ്ങിയവ ഉദാഹരണമാണ്.
ചെറിയ എതിർപ്പുകളെ പർവതീകരിക്കാൻ ആണ് ചില മാധ്യമങ്ങളുടെ ശ്രമമെന്നും മുഖ്യമന്ത്രി.
യോജിച്ച പ്രവർത്തനത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ല.
വികസനം ഇപ്പോൾ വേണ്ട എന്നാണ് നിലപാട്. വികസനപദ്ധതികൾ സർക്കാർ നിറവേറ്റും.
രാഷ്ട്രീയ വിരോധം വച്ച് എല്ലാം എതിർക്കുന്നത് ജനം അംഗീകരിക്കില്ലെന്നും മുഖ്യ മന്ത്രി.
കെ. റെയിൽ സംസ്ഥാനത്തിന്റെ ഭാവി പദ്ധതികളിൽ പ്രധാനമാണ്. അത് വേണ്ട എന്ന് അക്കൂട്ടർ പറയുകയാണ്.
അതിന് കേന്ദ്ര സർക്കാറിനെയടക്കം ഉപയോഗിക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്.
ജനസംഖ്യാ അടിസ്ഥാനത്തിലാണ് ഇപ്പോൾ വികസനത്തിന് ഫണ്ട് ലഭിക്കുന്നത്.
അത് കേരളത്തിന് വിനയായി മാറുകയാണ്. കോച്ച് ഫാക്ടറിയും റെയിൽവേ സോണും നമുക്ക് ലഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.