തിരുവനന്തപുരം: വർക്കല പാരാഗ്ലൈഡിങ് അപകടത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ട്രെയിനർ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. പാരാഗ്ലൈഡിങ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ്.കമ്പനി ഉടമകൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പാരാഗ്ലൈഡിങ് കമ്പനിക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന വിവരമുണ്ട്. വർക്കല പാപനാശത്ത് ഇന്നലെയാണ് പാരാഗ്ലൈഡിങിനിടെ പൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടത് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയും ഗ്ലൈഡിങ് ഇൻസ്ട്രക്ടറുമാണ്. ഒരു മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പോസ്റ്റിൻ്റെ താഴെ വിരിച്ച വലയിലേക്ക് ഇരുവരും ചാടുകയായിരുന്നു.