വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത്. കോഴിക്കോട്തന്നെമൂന്നിടത്തായിട്ടാണ്കല്ലേറുണ്ടായത്.
ഈരാറ്റുപേട്ടയിൽവാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്. അഞ്ച് പിഎഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതൽ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
ഈരാറ്റുപേട്ടയിൽ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികൾ നടുറോഡിലിറങ്ങി വാഹനങ്ങൾതടയുകയുംകടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നസാഹചര്യവുമുണ്ടായതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാർജ്നടത്തിയത്.
ഈരാറ്റുപേട്ടയിൽ നഗരത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പട്രോളിംഗ് നടത്തുന്നത്. അതിനിടെ കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം സി റോഡിൽ കെഎസ്ആർടിസി ബസുകൾക്ക് നേരേ വ്യാപക കല്ലേറുണ്ടായി കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ കല്ലേറിൽ നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു.
കോടിമതയിൽ ലോറിക്ക് നേരെ കല്ലേറുണ്ടായിഅയ്മനം, കാരാപ്പുഴ എന്നിവിടങ്ങളിലും ബസിന് നേരേ കല്ലേറുണ്ടായി.കോട്ടയം നഗരത്തിൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെപ്രകടനം നടത്തുകയാണ്.
*ലോട്ടറിക്കട തകർത്തു*കോട്ടയത്ത് ഹർത്താൽ അനുകൂലികൾ ലോട്ടറിക്കട അടിച്ച് തകർത്തു.സംക്രാന്തി കവലയിൽ പ്രവർത്തിക്കുന്ന കടയാണ് തകർത്തത്.
കടയുടെ മുമ്പിൽ ഉണ്ടായിരുന്ന ഗ്ലാസുകൾ തകർന്നു. ലോട്ടറികളും നശിപ്പിച്ചു.പോ
ലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
കോട്ടയംതെക്കും ഗോപുരത്ത് കല്ലേറിൽ തകർന്ന കെ.എസ്.ആർ.ടി.സി ബസ്.